Sunday, April 27, 2014
Thursday, April 24, 2014
Monday, April 21, 2014
Thursday, April 17, 2014
Wednesday, April 16, 2014
ഓസ്കാറിലെ ഇറ്റാലിയൻ സൌന്ദര്യങ്ങൾ
പ്രതിക്ഷയോടെ ഏവരും കാത്തിരുന്ന ഓസ്കാർ താരനിശ ഇപ്രാവശ്യവും പ്രൌഡഗംഭീരമായി കടന്നുപോയി. ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ഓസ്കാറിന്റെ 86-ആം പതിപ്പായ ഈ വർഷം, ഇറ്റാലിയൻ ജനതയുടെ പ്രതിക്ഷയായി എത്തിയ സിനിമയായിരുന്നു "മഹത്തായ സൌന്ദര്യം"(La grande bellezza). ജെപ് എന്ന കഥാപാത്രത്തിന്റെ റോമാ നഗരത്തിലെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഈ സിനിമ ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും എറെ ചർച്ചാവിഷയമാകുകയും അത് സമ്മിശ്ര പ്രതികരണങ്ങൾക്ക് പാത്രമാവുകയും ചെയ്തതിനുശേഷമായിരുന്നു വിദേശ ഭാഷാ സിനിമാ വിഭാഗത്തിൽ ഓസ്കാർ തേടിയുള്ള അതിന്റെ യാത്ര.
ഏകദേശം 15 വർഷങ്ങൾക്കു മുൻപ് ഇതുപോലെ ഇറ്റലിയിൽ നിന്നും "ജീവിതം മനോഹരമാണ്"(La vita è bella), എന്ന ഒരു സിനിമയെത്തി ഏറ്റവും നല്ല വിദേശ സിനിമക്കുള്ള അവാർഡ് നേടിയിരുന്നു. ഇറ്റാലിയൻ അഭിനയപ്രതിഭയായ റോബർത്തോ ബെനിഞ്ഞി തന്റെ നൈസർഗ്ഗികമായ നടനംകൊണ്ട് അനശ്വരമാക്കിയ ഒരു സിനിമയായിരുന്നു. നാസി കൊൻസെന്റ്രെഷൻ ക്യാന്പിലെ ദുരിതങ്ങളുടെ നടുവിലും ജീവിതത്തെ പോസിട്ടിവായി കാണുന്ന ഒരു യഹൂദ കുടുംബത്തിന്റെ കഥയാണിത്.
രണ്ടും സിനിമയും പങ്കുവെക്കുന്നത് ജീവിതത്തിലെ ആന്തരിക സൌന്ദര്യത്തെപ്പറ്റിയാണ്. പൌലോ സൊരെന്തീനൊ സംവിധാനം ചെയ്ത "La grande bellezza" എന്ന സിനിമയുടെ ആദ്യ പകുതിയിൽ സെക്സിന്റെയും ആർഭാടത്തിന്റെയും അതിപ്രസരമാണെങ്കിൽ രണ്ടാം ഭാഗത്ത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കി തരുവാൻ തക്കവിധം കരുത്തുള്ള സീനുകളാണു. സിനിമയുടെ ഒരു പ്രധാന സന്ദേശം "വേരുകൾ മറക്കാതിരിക്കുക" എന്നതാണ്. ലോകസുഖത്തിന്റെ നടുവിൽ ജീവിതം ആഘോഷിച്ചു തീർക്കുന്പോൾ തന്നെ മറ്റൊരു ഭാഗത്ത് ജീവിത ശുന്യത അനുഭവപ്പെടുന്നു എന്ന സത്യം മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ നഷ്ടപ്പെടുത്തിക്കളഞ്ഞ ജീവിത മൂല്യങ്ങൾ വീണ്ടെടുക്കുക.
സിസ്റർ ക്രിസ്റ്റിന വീണ്ടുമെത്തുന്നു
സിസ്റർ ക്രിസ് എന്ന് വിളിക്കപ്പെടുന്ന ക്രിസ്റ്റിനാ ഇന്ന് വൈകുന്നേരം വീണ്ടും എത്തുകയാണ്. 64 മത്സ രാര്ത്തികളോട് മാറ്റുരച്ചുവേണം ഇനിയുള്ള കടന്പ കടക്കുവാനെങ്കിലും തന്റെ ലക്ഷ്യം അതിലെല്ലാമുപരി ദൈവം ദാനമായി നൽകിയ കഴിവ് സുവിശേഷവല്കരണത്തിനു ഉപയോഗിക്കുക എന്നതാണെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഇറ്റലിയിൻ ദ്വീപായ സിസിലിയിലെ കൊമിസോയിൽ ജനിച്ച സിസ്റ്റർ ക്രിസ് തന്റെ ദൈവവിളിയെപറ്റിയും തിരുകുടുംബത്തിന്റെ ഒർസൊലിൻ സന്യാസ സമൂഹത്തിൽ ചെര്ന്നതിനെപ്പറ്റിയും പറയുന്നത് സംഗിതത്തോട് ബന്ധപ്പെടുത്തിയാണ് "ഒരു വേദിയിൽ എനിക്ക് ദൈവവിളി ലഭിച്ചു, മറ്റൊരു വേദിയിൽ ദൈവത്തെ കണ്ടെത്തിയതിലുള്ള സന്തോഷം ഞാൻ അറിയിക്കുന്നു".
അകൌണ്ടിങ്ങിൽ ഡിപ്ലോമ എടുത്ത് കോൾ സെന്ററിൽ ജോലി ചെയ്തു യുണിവേർസിറ്റി പഠനം മുൻപോട്ടു കൊണ്ടുപോകുംപോളാണ് ഒർസൊലിൻ സന്യാസിനിമാർ നടത്തുന്ന റോമിലെ സ്റ്റാർ റോസ് അകാടെമിയിൽ ചേർന്ന് സംഗിതം പഠിക്കുവാനുള്ള ആഗ്രഹം ക്രിസ്റ്റീനയിൽ ഉടലെടുക്കുന്നത്, സുവിശേഷവല്കരനത്തിനു ആവശ്യമായ കലാകാരന്മാരെ വാർത്തെടുക്കുന്ന അകാഡമിയിൽ സംഗീതത്തിലുള്ള പ്രാവീണ്യത്തോടൊപ്പം സന്യാസ ജീവിതത്തിലെക്കുള്ള ആഗ്രഹവും അവളിൽ ജനിച്ചു. ക്രിസ്ടിന ഒർസൊലിൻ സന്യാസ സമൂഹത്തിൽ ചേരുന്നു എന്ന വാർത്ത, അവളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ സഹപാഠികൾ ഞെട്ടലോട്കൂകൂടിയാണ് സ്വികരിച്ചത്. 'നിന്റെ കഴിവിനെ നശിപ്പിക്കരുത്' എന്നാണു അവരിൽ പലരും അതിനോട് പ്രതികരിച്ചത്. എന്നാൽ തന്റെ ജീവിതവും കഴിവും ദൈവത്തിനായി സമർപ്പിച്ച ക്രിസ്റ്റിന തന്റെ തീരുമാനത്തിൽ നിന്നും ഒട്ടും പിന്നോട്ട് പോയില്ല.
സംഗീതത്തിലുടെ ഒരേസമയം ദൈവത്തെ സ്തുതിക്കുവാനും അവിടുത്തെ സ്നേഹത്തിലേക്കു അനേകം ഹ്രദയങ്ങളെ അടുപ്പിക്കുവാനും സാധിക്കുമെന്ന് ബ്രസീലിലെ സാൻ പൌളോയിൽ നൊവിഷ്യെറ്റ് സമയത്ത് ക്രിസ്റ്റിന തിരിച്ചറിഞ്ഞു. ബ്രസീലിൽ നിന്നും ഇറ്റലിയിൽ തിരിച്ചെത്തി തന്റെ സഭാവസ്ത്ര സ്വീകരണത്തിനു ശേഷം, റോമ രൂപത, 2013 ജുണിൽ നടത്തിയ ഗുഡ് ന്യൂസ് ഫെസ്റിവലിൽ, സ്വയം എഴുതി, സംഗീതം നല്കിയ "നിന്റെ സ്വരമില്ലതെ" എന്ന ഗാനത്തിലൂടെ വിജയിയായി. ഇടവകളിൽ യുവാക്കളുടെ ഇടയിൽ സുവിശേഷ പ്രഘോഷണം നടത്തുന്നതിനു ഉതകുന്ന ഗാനങ്ങളുടെ മത്സരമായിരുന്നു അത്. യുടുബിലുടെയും ഈ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ അപ്രതീക്ഷിതമായി ഇറ്റലിയിലെ പ്രധാനപ്പെട്ട ചാനലായ റായിയുടെ ടാലെന്റ്റ് ഷോയിലേക്ക് സിസ്റർ ക്രിസിനു ക്ഷണം ലഭിക്കുകയായിരുന്നു. സിസ്റ്റർ ക്രിസ്റ്റീന ക്ഷണം ആദ്യം നിരസിച്ചെങ്കിലും തന്റെ സന്യാസ സമൂഹത്തിലെ അംഗങ്ങളുടെ പ്രോത്സാഹനവും "സന്യസ്തർ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുക" എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും പ്രചോദനമാവുകയും റായി ചാനലിന്റെ ടാലെന്റ്റ് ഷോയിൽ പങ്കെടുക്കുകയായിരുന്നു. ഇറ്റലി വൊയിസിന്റെ രണ്ടാം റൌണ്ടായ 'ബാറ്റിൽ റൌണ്ടിൽ' 64 മറ്റ്സരാർതികലുന്ടെങ്കിലും ക്രിസ്റ്റീനയുദെ എതിരാളി ലുണയാണ്. ഇവർ ഒരുമിച്ചു പാടുന്ന "Girls just want to have fun" എന്ന ഗാനത്തിലെ ഇവരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് (16 ഏപ്രിൽ) ജഡ്ജസ് വിധി പ്രഖ്യാപിക്കുന്നത്. ബാറ്റിൽ റൌണ്ടിൽ മാറ്റുരക്കുന്പോൾ സിസ്റ്റർ ക്രിസ്ടിനക്ക് പറയാനുള്ളത് ഇതാണ് "എനിക്ക് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന തുടരുക, അതുവഴി എന്നെ താങ്ങി നിർത്തുക".
rai 2 CHANNEL -16/04/2014 21:10 (ITALIAN TIME)
സിസ്റ്റർ ക്രിസ്റ്റിനയുടെ കഴിവിനെപ്പറ്റി ഒട്ടും സംശയം ഇല്ലെങ്കിലും voice italy-യിലെ പ്രകടനം ഇഷ്ടപ്പെടുന്നുവെങ്കിലും മനസ്സില് കടന്നു വന്ന ഏതാനും ചോദ്യങ്ങൾ കൂടി പങ്കുവെക്കുന്നു….
1. സിസ്റ്റർ ക്രിസ്റ്റിന ഒരു കന്യാസ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്രയധികം പബ്ലിസിറ്റി കിട്ടുമായിരുന്നോ?
2. ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും ടാലെന്റ്റ് ഷോയിൽ തുടരേണ്ട ആവശ്യമുണ്ടോ …ഉടനെ തന്നെ സുവിശേഷപ്രഘോഷണത്തിനാവശ്ശ്യ്മായ ഗാനങ്ങളിലേക്ക് കടക്കുന്നതല്ലേ നല്ലത്? അത് റോക്ക് സ്റ്റൈലിൽ തയ്യരക്കിയാനെങ്കിൽ പോലും.(jesus youth പോലുള്ള കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങൾ, യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രഘൊഷണത്തിനായി അപ്രകാരം ചെയ്യുന്നുണ്ട് )
3. ഒരു പക്ഷെ സിസ്റ്റർ ക്രിസ്റ്റീനായെക്കാൾ കഴിവുള്ള ഒരു വ്യക്തി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ടായിരിക്കാം അല്ലെങ്കിൽ ഇനി ഉണ്ടായെന്നിരിക്കാം. റേറ്റിങ്ങിനു പ്രാധാന്യം കൊടുക്കുന്ന ചാനൽകാരുടെ അതിബുദ്ധി ഒരു പക്ഷെ കഴിവിനേക്കാൾ കൂടുതൽ പ്രശസ്തിക്കു പ്രാധാന്യം കൊടുത്തെന്നു വരുകില്ലേ?
rai 2 CHANNEL -16/04/2014 21:10 (ITALIAN TIME)
സിസ്റ്റർ ക്രിസ്റ്റിനയുടെ കഴിവിനെപ്പറ്റി ഒട്ടും സംശയം ഇല്ലെങ്കിലും voice italy-യിലെ പ്രകടനം ഇഷ്ടപ്പെടുന്നുവെങ്കിലും മനസ്സില് കടന്നു വന്ന ഏതാനും ചോദ്യങ്ങൾ കൂടി പങ്കുവെക്കുന്നു….
1. സിസ്റ്റർ ക്രിസ്റ്റിന ഒരു കന്യാസ്ത്രീ അല്ലായിരുന്നെങ്കിൽ ഇത്രയധികം പബ്ലിസിറ്റി കിട്ടുമായിരുന്നോ?
2. ഇത്രയധികം ശ്രദ്ധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും ടാലെന്റ്റ് ഷോയിൽ തുടരേണ്ട ആവശ്യമുണ്ടോ …ഉടനെ തന്നെ സുവിശേഷപ്രഘോഷണത്തിനാവശ്ശ്യ്മായ ഗാനങ്ങളിലേക്ക് കടക്കുന്നതല്ലേ നല്ലത്? അത് റോക്ക് സ്റ്റൈലിൽ തയ്യരക്കിയാനെങ്കിൽ പോലും.(jesus youth പോലുള്ള കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങൾ, യുവജനങ്ങളുടെ ഇടയിൽ സുവിശേഷ പ്രഘൊഷണത്തിനായി അപ്രകാരം ചെയ്യുന്നുണ്ട് )
3. ഒരു പക്ഷെ സിസ്റ്റർ ക്രിസ്റ്റീനായെക്കാൾ കഴിവുള്ള ഒരു വ്യക്തി ഈ ഷോയിൽ പങ്കെടുക്കുന്നുണ്ടായിരിക്കാം അല്ലെങ്കിൽ ഇനി ഉണ്ടായെന്നിരിക്കാം. റേറ്റിങ്ങിനു പ്രാധാന്യം കൊടുക്കുന്ന ചാനൽകാരുടെ അതിബുദ്ധി ഒരു പക്ഷെ കഴിവിനേക്കാൾ കൂടുതൽ പ്രശസ്തിക്കു പ്രാധാന്യം കൊടുത്തെന്നു വരുകില്ലേ?
Subscribe to:
Posts (Atom)