Kindly Support Us

Popular Posts

“തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹന്നാൻ 3/16 ) .

Monday, February 25, 2013

A review of the film 'LIFE OF PI'

Films influence the current society in a big way. They are cultural artifacts created by specific cultures. In a globalized world films portray the multicultural aspect of the society. They reflect those cultures, and, in turn, affect them. Cinema is always regarded as an important art form, a source of popular entertainment, and a powerful medium of communication, education and formation of citizens. And after watching the film ‘Life of PI’, I realized the powerful influence of film in forming the conscience of human thinking.

For me it was a wonderful experience, a two hours of entertainment in which I also made a trip to my homeland India.  And finally I realized that it was the best film that I have seen in a theatre in Italy. So naturally it took the place of the film ‘Avatar’. But I consider a film good when it makes me think of something new. That means I am not simply satisfied with two hours of entertainment. This I realized only when I was back in my room where I was confused by some of my inner arguments. So in this theological analysis of the film, ‘Life of PI’ I would like to go through the internal conflict that awakened in my conscious after coming back from the theater. And my main focus in this analysis is on the childhood of Pi where he was influenced by different religions. As it is proposed in the book ‘reel spirituality’, I feel better to begin with the film and on the light of film then pass to theological judgment or analysis.

A flash back 

Ang Lee
We notice that many of the famous films in the Hollywood have got an influence from some bestseller books or they were the symbolic representation of those books. The film, Life of PI is not different from these. When the Hollywood Director Ang Lee attempted to make a film on the famous novel of Yann Martell, ‘LIFE OF PI’, he was not the first one to do that. Even if that book won many honors, the directors of Hollywood found some obstacles in realizing it as a film in Hollywood. These obstacles remind us also of the difficulties that Yann Martell faced in his life to publish his book ‘LIFE OF PI’ thatwas initially rejected by five publishers—yet it went on to win the Man Booker prize in 2002. But Ang Lee with his constant efforts of four years and with his gifted talent realized the project as a beautiful film which became the first in the hit list of this year and received 11 nominations for the Oscar Award.  ‘It was like a test of faith’, these were the words of Lee after getting the nomination for oscar. And finally today morning this film won four Oscar Awards including the best film director award. 

The persons behind the film ‘life of Pi’
The film ‘life of Pi’ is directed by Ang Lee; written by David Magee, based on the novel by Yann Martel; director of photography, Claudio Miranda; edited by Tim Squyres; music by Mychael Danna; production design by David Gropman; costumes by Arjun Bhasin; produced by Gil Netter, Mr. Lee and David Womark; released by 20th Century Fox. Running time: 2 hours 6 minutes.

Pi Patel (11 years old) in film 'Life of PI'


Pi Patel (Young) in film 'Life of PI'


Pi Patel (Adult) in film 'Life of PI'

Actors: Ayush Tandon (Pi Patel, 11 to 12 years old),Suraj Sharma (Pi Patel), Irrfan Khan(Adult Pi Patel), Tabu (Gita Patel), Adil Hussain (Santosh Patel), Rafe Spall (Writer), and Gérard Depardieu (Cook). 

Storyline
 
Life of Pi is the story of a man Piscine Molitor Patel (Pi for short) telling the story of his family from Pondicherry, India, who ran a zoo, then sold the zoo to move to Canada, then hitched a ride aboard a freighter with the zoo animals until its fateful sinking and Pi’s fight for survival with Richard Parker, a 400 pound Bengal tiger, aboard a single life boat. A middle-aged Pi (the reliably engaging Irrfan Khan) tells the tale of his earlier life to a wide-eyed Canadian novelist (Rafe Spall), so we know that he made it through whatever ordeal we are about to witness. So Ang Lee uses flashbacks between the past and present and allows them to intermingle lyrically each taking its turn patiently so that we can willingly experience the life of Pi together.

Analysis of film Life of Pi
From the Cultural background (contest)
1. Indian background
India is a country of the meeting point of the different cultures, religions and languages. For an Indian, the character of Pi may not be an unfamiliar one because it is quiet natural in India for a Hindu to visit a Christian church (but rarely for the liturgical celebrations) or participate in the festivals of other religions. The film ‘life of Pi’ begins with the writer visiting an adult Pi after hearing that the man had "a story that would make him believe in God." In the film we see that Pi in his childhood worshiped at multiple altars of faith. "Pi is raised a Hindu, but as a twelve-year-old he is introduced to Christianity and Islam, and begins to follow all three religions at the same time. 


Hindus have a lot of deities and in the film  ‘LIFE OF PI’, several Hindu gods are named, images of them are seen and Pi explicitly prays to one, Vishnu. But when his brother makes a bet with him to drink some holy water from a local church, and while drinking the holy water in a small parish in Munnar(a beautiful location of Kerala state, India) a priest spots him, observes that he must be thirsty and gives him a glass of water and Pi made a conversation with him asking his 'Christological' doubts. From then on, Pi is fascinated by Jesus and fervently embraces who He is and what He represents—while thanking the Hindu god Vishnu for bringing Christ into his life.
Catholic movie-goers may appreciate this scene because of its positive portrayal of their faith, and the presence in the tale of a sympathetic priest. Later, Pi comes to appreciate Islam, the way in which the Arabic prayers roll off the tongue, the comfort of the repetitive kneeling and bowing. So in the film we see that Pi in the infancy practices the gestures of different religions starting with Christianity. So these gestures are the basis of my communicational analysis of the film. On the dining table Pi makes the Sign of the Cross before meals. These gestures in the film are widely criticized by some Hindu film critics saying it was a definite attempt to clandestinely sell Christianity to Indians. But I would like to see the infancy of Pi in another mode. That seems to me like a representation  of the present European youth.

2. European background
In my few years of experience in Italy and Germany I came to know many interesting characters. Some of them became good friends of mine. They were very eager to know from me about the Indian culture and Indian religions especially Hinduism. These days I read in the Indian newspapers that many Europeans are going to India and getting married there in the Hindu temple according to the Hindu customs. I was really surprised to know this.  I have also seen Europeans who are actively participating in the ‘Hare Krishna’ movement, dressed in saffron.  When I saw these groups at Largo Argentina in Rome and at Munich in Germany (not very common) there aroused in me some questions, what does that mean and what are they seeking? Many film critics have noticed a positive side of the film saying that it makes us believe in God. But I am not very satisfied with this comment. But in this small paper work I cannot make an analysis of the full film so that I prefer to concentrate on the childhood of Pi in a different ways.
From the communicative level: This is a beautiful film of verbal, non verbal and Para-verbal communication. This is seen in the different parts of the film especially in the beginning when Ayush Tandon who is cast as the young Pi in the film conveys a strong message of devotion to his family using the signs. One example, prayer and the sign of cross before the meals. That is a non verbal communication which communicates the basis of Christian faith in the trinity. From the theological point of view that is a sign of thanksgiving or adherence to the Trinity. Following this gesture comes the verbal communication "I want to get baptized". So these non-verbal communication and verbal communication are in relation between them. But he continues with his non-verbal communication while he practices the customs of Islam.

From the philosophical level: In philosophy everything is based on reason. In the film we see that young Pi gets philosophical lessons from his father. His father says that believing in three religions at the same time is equal to believing in nothing. His father gives him an apt suggestion. But his father’s intention was not to teach him to believe in God but to say that the religion is darkness and therefore he should give importance to reason.

From the theological level:
 When we make a theological analysis of this film we notice that even if there is an invitation to believe in God it brings also great confusion in the minds of people in the form of multi religiosity.  The fact that the earnest spiritual quest of its protagonist results in his simultaneous adherence to Hinduism, Christianity and Islam is, however, problematic to say the least. Although it is true that as a child, Pi expressed to his family a desire to be baptized in response to the "love" of Christ as seen in His sacrifice for our sins upon the Cross, we hear nothing about Christ after that point.

From the Biblical level: According to the Christian faith Jesus is the only Savior.
"For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life. (John 3:16)
And we have seen and testify that the Father has sent his Son to be the Savior of the world.(1 John 4:14)

From the Ecclesiastical level:  The Catholic Church often speaks of intercultural and interreligious discussions and dialogues. But an intercultural dialogue does not mean that one has to leave his own religion and convert to another. But that invites one to know the richness of the other religion and to respect it. So we define it as the process that comprises an open and respectful exchange or interaction between individuals, groups and organizations with different cultural backgrounds or world views. Among its aims are to develop a deeper understanding of diverse perspectives and practices; to increase participation and the freedom and ability to make choices, to foster equality and to enhance creative processes.

Conclusion
 
When I analyze the film ‘LIFE OF PI’ from the technical level I find it as the best film of 2012. Ang Lee, the Director of the film brought all his talents together  in this film. So I was not surprised when I heard today morning that he won the Oscar for the best director. It has images of beauty and power that won’t be matched by any other film this year. Even the silent images inspire us to meditate on the nature. But from a theological point of view I consider it as an empty vessel even if the film is said about as a film that makes us believe in God.  The knowledge and respect for another religion is an essential thing while living in a multi-cultural and multi religious world. But that does not mean that one has to follow all religions at the same time. I noticed that Pi, is simply seeking new religious experience without having a stable faith in anything. So the film contains a complex treatment of religious faith requiring mature interpretation. This film can be considered as the mirror of the present world where human beings are not satisfied with what they have. So they have an internal quest to search for something new persistently. If one suggests that all religions are basically the same, I consider it as an understatement that ignores fundamental differences in different faith traditions. As the New York Timesreports this movie invites you to believe in all kinds of beautiful things, but no wonder if it brings you to think also if you have seen anything at all. This film really doesn't matter which god one chooses to believe in and worship and indeed, the gods can be mixed and matched. And finally I notice an economical aim in this film. This film throws loaves of bread to remove the hunger of a man who has no deep faith in his religion. 

Actors names are taken from: http://movies.nytimes.com/2012/11/21/movies/life-of-pi-directed-by-ang-lee.html?_r=0
Persons behind the film has reference to- http://movies.nytimes.com/2012/11/21/movies/life-of-pi-directed-by-ang-lee.html


Saturday, February 23, 2013

'കോണ്‍ക്ലേവ്' ചരിത്രവും കാതലായ മാറ്റങ്ങളും


നഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ സ്ഥാനത്യാഗ വാര്‍ത്ത പുറത്തു വന്നതുമുതല്‍ മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാക്കാണ്‌ 'കോണ്‍ക്ലേവ്'. ഈ  വാക്കിന്റെ  ഉത്ഭവം 'cum'(with,കൂടെ), 'clavis'(key-താക്കോല്‍) എന്നീ ലത്തീന്‍ പദങ്ങളില്‍ നിന്നാണ്. 'സുരക്ഷിതമായി അടയ്ക്കപെട്ട സ്ഥലം' എന്നാണ് വാക്യാര്‍ത്ഥം. കോണ്‍ക്ലേവ് എന്ന പദം  മറ്റു സന്ദര്‍ഭങ്ങളിലും ഉപയോഗിക്കുന്നുണ്ടെങ്കിലും കത്തോലിക്കാസഭയില്‍ ഇത് റോം രൂപതയുടെ മെത്രാനും ആഗോളകത്തോലിക്കാ സഭയുടെ തലവനുമായ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് കര്‍ദ്ദിനാള്‍സംഘം നടത്തുന്ന സമ്മേളനത്തെ വിശേഷിപ്പിക്കാനാണ് ഉപയോഗിക്കുന്നത്ആദ്യനൂറ്റാണ്ട്  മുതലേ സഭയില്‍   മാര്‍പാപ്പാമാരുടെ  തെരഞ്ഞെടുപ്പുകള്‍       ഉണ്ടായിരിന്നെങ്കിലും കേവലം പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി മാത്രമാണ് ഇന്ന് നിലനില്‍ക്കുന്ന കോണ്‍ക്ലെവിന്റെ രൂപത്തിലേക്ക് ഈ തെരഞ്ഞെടുപ്പുകള്‍ എത്തിച്ചേരുന്നത്. ഇതിനുമുന്പ് റോമിലെ വിശ്വാസികളും വൈദികരുമാണ് തങ്ങളുടെ മെത്രാനെ തെരഞ്ഞെടുത്തിരുന്നത്. സഭയുടെ ആദ്യകാലഘട്ടങ്ങളില്‍ ഇത് എളുപ്പവുമായിരുന്നു. എന്നാല്‍ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന അവരെ ഒരുമിച്ചു കൂട്ടുന്നതിനും തെരഞ്ഞെടുപ്പുകര്‍മ്മം ഫലപ്രദമായി ക്രമീകരിക്കുന്നതിനും ബുദ്ധുമുട്ടുകളുണ്ടാക്കി. ഇവിടെയാണ്‌ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ പ്രത്യേകം നിയോഗിക്കപ്പെടുന്ന  പ്രതിനിധികളെപ്പറ്റി ചിന്തിക്കുന്നതും അത് പ്രാബല്യത്തില്‍ വരുന്നതും. 


ഈ പ്രതിനിധികളെ  കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കിയത്  നിക്കോളോ രണ്ടാമന്‍ മാര്‍പാപ്പയാണ്(1059 - 1061).  അദ്ദേഹം തന്റെ ഡിക്രിയിലൂടെ (1059) സഭയിലെ കര്‍ദ്ദിനാള്‍ മെത്രാന്മാര്‍(കര്‍ദ്ദിനാള്‍മാരിലെ പ്രമുഖര്‍) ഒരുമിച്ചു കൂടി ഏറ്റവും യോജ്യരായ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കുകയും അതിനുശേഷം മറ്റു കര്‍ദ്ദിനാള്‍മാരെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പു നടത്തി റോമന്‍ വൈദികരെയും വിശ്വാസികളെയും അറിയിച്ചു അവരുടെയും സമ്മതം വാങ്ങിച്ചു തുടര്‍ന്ന് റോമന്‍ ചക്രവര്‍ത്തിയുടെ അംഗീകാരത്തോട് കൂടിയുമാണ്  പുതിയ മാര്‍പാപ്പയെ പ്രഖ്യാപിക്കേണ്ടത്.   കര്‍ദ്ദിനാള്‍മാര്‍ക്ക് മാത്രമേ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ അവകാശമുള്ളൂ എന്ന ഈ നിയമം ഇന്നും ഏതാനും ചില മാറ്റങ്ങളോടെ നിലനില്‍ക്കുന്നു എന്നത് പ്രസക്തമാണ്.  റോമന്‍ ചക്രവര്‍ത്തിയുടെ അംഗീകാരവും സഭയില്‍ ഒരുകാലത്ത് മാര്‍പാപ്പാമാരുടെ തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയിരുന്നു എന്നതും ഇവിടെ വ്യക്തമാണ്. ഗ്രിഗറി ഏഴാമനാണ്(1073) റോമന്‍ ചക്രവര്‍ത്തിയുടെ അനുവാദം തേടിയ അവസാനത്തെ മാര്‍പാപ്പ. എന്നാല്‍ ഇന്ന് ഒരു വ്യക്തി  മാര്‍പാപ്പയായ് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും ചെയ്യുന്നതോടെ മറ്റാരുടെയും അനുവാദം ആവശ്യമില്ലാതാകുന്നു കാരണം കത്തോലിക്കാസഭയില്‍ മാര്‍പാപ്പയുടെ മുകളില്‍ മാനുഷികമായ മറ്റൊരു പദവിയില്ല.  



എന്നാല്‍ പത്താം ലാറ്ററന്‍  എക്യുമെനിക്കല്‍ സിനഡ് (1139) മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ്ണമായ അധികാരം കര്‍ദ്ദിനാള്‍മാര്‍ക്ക് നല്‍കി. തുടര്‍ന്ന് 1169-ല്‍ അലക്സാണ്ടര്‍ മൂന്നാമന്റെ നേതൃത്വത്തില്‍ കൂടിയ ലാറ്ററന്‍  കൌണ്‍സിലില്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെടുവാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വോട്ട് വേണമെന്ന് നിയമം കൊണ്ടുവന്നു. എന്നാല്‍ ഈ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യണമെന്നു മാത്രം വ്യക്തമാക്കിയില്ല. അതുകൊണ്ട് തന്നെ സഭയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുത്തു. ചിലര്‍ ഇതിനു 'പരസ്പര ധാരണ'യാണ് പരിഹാരമാര്‍ഗ്ഗമായി കണ്ടെത്തിയത്. അതിനാല്‍ പരസ്പര ധാരണയിലൂടെ ഈ പദവിയില്‍ എത്തിയവരും മാര്‍പാപ്പാമാരുടെ നിരയിലുണ്ട്.  കര്‍ദ്ദിനാള്‍സംഘം ഏകപക്ഷീയമായി നിയമിച്ച രണ്ട് കര്‍ദ്ദിനാള്‍മാരാണ്‌ 1265-ല്‍ ക്ലമന്റ് നാലാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തത്. 


ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ
വര്‍ഷങ്ങളോളം നീണ്ടുപോയ മാര്‍പാപ്പാമാരുടെ തെരഞ്ഞെടുപ്പുകളും സഭയുടെ ചരിത്രത്തിലുണ്ട്. ക്ലമന്റ് നാലാമന്‍ മാര്‍പാപ്പയുടെ മരണശേഷം ഇറ്റലിയിലെ വിത്തെര്‍ബോയില്‍, 1271 -ല്‍ കര്‍ദ്ദിനാള്‍സംഘം പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായ് കൂടിയ സമ്മേളനം രണ്ടു വര്‍ഷവും ഒന്‍പതു മാസവുമാണ് നീണ്ട് പോയത്. ഇത് ഭരണാധികാരികളുടെയും വിശ്വാസികളുടെയും അപ്രീതിക്കും കാരണമായി. അവസാനം വാഴ്ത്തപെട്ട ഗ്രിഗറി പത്താമനെ മാര്‍പാപ്പയായ്  തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം ഒരു വൈദികന്‍ പോലുമായിരുന്നില്ല. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പു സമയത്ത് അവിടെ സന്നിഹിതനുമായിരുന്നില്ല. എന്നാല്‍ തന്റെ ഭരണകാലത്ത് ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ തന്നെയാണ് മാര്‍പാപ്പയുടെ തെരെഞ്ഞെടുപ്പിലുണ്ടാകുന്ന കാലതാമസത്തിന് പരിഹാരം കണ്ടെത്തിയത്. രണ്ടാം ലിയോണ്‍ സൂനഹദോസിലെ(1274) അഞ്ചാം സെക്ഷനില്‍ 'UBI  PERICULUM' എന്ന കോണ്‍സ്റ്റിട്ട്യുഷനിലൂടെ അദ്ദേഹം മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പില്‍ കാതലായ മാറ്റങ്ങള്‍  കൊണ്ടുവന്നു. ഈ കോണ്‍സ്റ്റിട്ട്യുഷനിലാണ് 'കോണ്‍ക്ലെവ്' എന്ന പദത്തിന്റെ ഉപയോഗം ആദ്യമായി കാണുന്നത്. ഇതിലെ ചില പ്രധാന പരിഷ്കാരങ്ങള്‍ ഇവയാണ്,

  • മാര്‍പാപ്പയുടെ മരണശേഷം പത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്‌ കോണ്‍ക്ലെവ് കൂടെണ്ടത്. (എല്ലാ പ്രതിനിധികളും എത്തിച്ചേരുന്നത്തിനാണ് പത്ത് ദിവസം  നിഷ്കര്‍ഷിക്കുന്നത്)
  • മാര്‍പാപ്പ മരിച്ച സ്ഥലത്തോ അതിനടുത്തുള്ള നഗരത്തിലെ  അനുയോജ്യമായ  സ്ഥലത്തോ കോണ്‍ക്ലെവ് നടത്തണം. 
  • കോണ്‍ക്ലെവ് നടത്തുന്ന സ്ഥലത്ത് എല്ലാവരും ഒരുമിച്ച് താമസിക്കണം. പുറത്തുനിന്നു ആര്‍ക്കും പ്രവേശനമില്ല, പുറത്തോട്ടു പോകാനും സാധ്യമല്ല. 
  • രഹസ്യ സംഭാഷണം പാടില്ല. 
  • പ്രത്യേക ജനാലയിലൂടെ കോണ്‍ക്ലെവ് സ്ഥലത്തേക്ക് ഭക്ഷണം എത്തിക്കണം. 
  • ആദ്യ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അടുത്ത അഞ്ച് ദിവസങ്ങളിലെ ഭക്ഷണത്തില്‍ കുറവ് വരുത്തും. ഈ അഞ്ച് ദിവസങ്ങള്‍ക്കുള്ളിലും  കര്‍ദ്ദിനാള്‍മാര്‍ മാര്‍പാപ്പയെ തെരഞ്ഞെടു ത്തില്ലെങ്കില്‍ വെറും റൊട്ടിയും വീഞ്ഞും വെള്ളവും മാത്രമായിരിക്കും ആഹാരം. 
  • അസുഖമാല്ലാതെ മറ്റേതെങ്കിലും കാരണങ്ങളാല്‍ മൂലം കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലെവില്‍ പങ്കെടുക്കാ തിരിക്കുകയോ തുടങ്ങിക്കഴിഞ്ഞു കോണ്‍ക്ലെവ് ബഹിഷ്കരിക്കുകയോ ചെയ്താലും കോണ്‍ക്ലെവ് തടസ്സം കൂടാതെ തുടരും. 
  • ഈ നിയമങ്ങള്‍ അനുസരിക്കാത്തവരെ സഭയില്‍ നിന്നും പുറത്താക്കും(ipso facto - excommunication). 
കര്‍ശനമായ ഈ നിയമങ്ങള്‍ സഭയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ക്ക് വഴിതെളിച്ചെങ്കിലും അതിനുശേഷം  1276-ല്‍ അരേസ്സോയില്‍ കൂടിയ കോണ്‍ക്ലെവില്‍ കേവലം ഒരു ദിവസം കൊണ്ട് ഇന്നസന്‍റ് അഞ്ചാമന്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തു എന്നത് ഈ  നിയമത്തെ സാധൂകരിക്കുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ ഈ വര്‍ഷം തന്നെ ഇന്നസന്‍റ്  അഞ്ചാമന്‍ മാര്‍പാപ്പയും കാലം ചെയ്തു. അദ്ദേഹത്തിനുശേഷം ഏഴ് ദിവസത്തെ കോണ്‍ക്ലെവ്   കൊണ്ട്  തിരഞ്ഞെടുക്കപ്പെട്ട അഡ്രിയാന്‍ അഞ്ചാമന്‍ മാര്‍പാപ്പ, ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ കൊണ്ടുവന്ന നിയമങ്ങള്‍ റദ്ദാക്കിയത് സഭയില്‍ വീണ്ടും പ്രതികൂലസാഹചര്യത്തിനു വഴി തെളിച്ചു.എന്നാല്‍ ഈ വര്‍ഷം തന്നെ, പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പേ  അദ്ദേഹം വിത്തെര്‍ബോയില്‍ കാലം ചെയ്തു. തന്മൂലം 1276 മുതല്‍ 1294 വരെയുള്ള കാലഘട്ടങ്ങളിലെ മാര്‍പാപ്പാമാരുടെ തെരഞ്ഞെടുക്കുവാന്‍ കൂടിയ കൊണ്ക്ലെവുകള്‍ ആറു മുതല്‍ ഒന്‍പതു മാസം വരെയോളം ദീര്‍ഘിക്കുവാന്‍ ഇടയായി.  1294-ല്‍  സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത് 2 വര്‍ഷവും 9 മാസവും പത്രോസിന്റെ സിംഹാസനം ഒഴിവായി കിടന്നതിനു ശേഷമാണ്. 

സെലസ്റ്റിന്‍ അഞ്ചാമന്റെ
കബറിടത്തിങ്ങല്‍ ബെനടിക്ട്റ്റ് മാര്‍പാപ്പ
സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പ തന്റെ ചുരുങ്ങിയ സേവന കാലഘട്ടത്തില്‍ (അഞ്ച്  മാസവും എട്ട് ദിവസവും-1294 ഡിസംബര്‍ 13ന് സ്ഥാനത്യാഗം)ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ കൊണ്ടുവന്ന നിയമങ്ങള്‍ പുനസ്ഥാപിച്ചു എന്നത് പ്രസക്തമാണ്. 1295 -ല്‍  സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷം തിരഞ്ഞെടുക്കപ്പെട്ട ബോനിഫാച്ചോ ഏട്ടാമന്‍ മാര്‍പാപ്പ, തന്റെ മുന്‍ഗാമിയുടെ തീരുമാനം ഉറപ്പിക്കുന്ന വിധം ഗ്രിഗറി പത്താമന്‍ മാര്‍പാപ്പ 'UBI  PERICULUM' എന്ന കോണ്‍സ്റ്റിട്ട്യുഷനിലൂടെ കൊണ്ടുവന്ന കാതലായ മാറ്റങ്ങള്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുത്തി. 

1417 -ല്‍ കൊന്‍സ്ടന്‍സ് സൂനഹദൊസ് കോണ്‍ക്ലെവ് നിയമങ്ങളെ പുനക്രമീകരിച്ചു. എന്നാല്‍ ജൂലിയസ് രണ്ടാമന്‍ (1512), പോള്‍ മൂന്നാമന്‍(1542), പയസ്സ് നാലാമന്‍(1561), പയസ്സ് ഒന്‍പതാമന്‍(1870)എന്നിവര്‍, എക്യുമെനിക്കല്‍ സൂനഹദൊസിന്റെ സമയത്ത് തങ്ങള്‍ മരിക്കുകയാണെങ്കിലും പിന്‍ഗാമിയെ തീരുമാനിക്കേണ്ടത്  സൂനഹദൊസ് അല്ലെന്നും കര്‍ദ്ദിനാള്‍സംഘമാണെന്നും പ്രത്യേകം വ്യക്തമാക്കി. 


സിസ്റ്റൈന്‍ ചാപ്പല്‍  
കോണ്‍ക്ലെവില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍മാരുടെ പൊതു പ്രഖ്യാപനത്തിലൂടെ (വോട്ടു രേഖപ്പെടുത്താതെ) പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിക്കപ്പെട്ടവരും മാര്‍പാപ്പാമാരുടെ നിരയിലുണ്ട്. എകപക്ഷീയമായ ഈ പ്രഖ്യാപനത്തെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമായാണ് കര്‍ദ്ദിനാള്‍മാര്‍ കണ്ടിരുന്നത്‌. 1621-ല്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപെട്ട  ഗ്രിഗറി പതിനഞ്ചാമനാണ്‌ ഇപ്രകാരം ഈ പദവിയിലെത്തിയ അവസാനത്തെ വ്യക്തി. എന്നാല്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം തെരഞ്ഞെടുപ്പു നിയമങ്ങളില്‍ മാറ്റം വരുത്തി. കൊണ്ക്ലെവില്‍ രഹസ്യമായി വോട്ടു ചെയ്യണമെന്നും അത് എഴുതി രേഖപ്പെടുത്തണമെന്നുമുള്ള നിയമം കൊണ്ടുവന്നത് ഗ്രിഗറി പതിനഞ്ചാമനാണ്‌

1798 -ല്‍  പയസ്സ് ആറാമന്‍ മാര്‍പാപ്പയുടെ 'Quum nos superiore anno' എന്ന ഡിക്രിയിലൂടെ കൊണ്ക്ലെവിലെ നിയമങ്ങളില്‍ മാറ്റം വരുത്തുവാന്‍ കര്‍ദ്ദിനാള്‍സംഘത്തിനു അധികാരം നല്‍കി. 

നീണ്ട ഇടവേളക്ക് ശേഷം രാഷ്ട്രിയ ഇടപെടലുകള്‍ കോണ്‍ക്ലെവില്‍ തലയുയര്‍ത്തിയത് 1903-ല്‍ കാലം ചെയ്ത ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കൂടിയ കോണ്‍ക്ലെവിലാണ്. മാര്‍പാപ്പയകുമെന്നു ഏവരും കരുതിയിരുന്ന കര്‍ദ്ദിനാള്‍ റോന്പുളയെ കോണ്‍ക്ലെവിന്റെ അവസാന ഘട്ടത്തില്‍ ഓസ്ട്രിയ-ഹന്‍ഗറി ചക്രവര്‍ത്തിയുടെ ഇടപെടലുവഴി വീറ്റൊ(veto- jus  exclusivae) ചെയ്തു. കര്‍ദ്ദിനാള്‍ റോന്പുളക്ക് ഫ്രാന്‍സുമായുള്ള ബന്ധമാണ് ഇതിനു കാരണമായത്‌. ഫ്രാന്‍സും ഓസ്ട്രിയയും സ്ഥിരവൈരികളായിരുന്നു. അതിനുശേഷം നടന്ന വോട്ടിങ്ങില്‍ പീയോ പത്താമന്‍ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനം ഏറ്റെടുത്ത ഉടനെ തന്നെ അദ്ദേഹം വീറ്റൊ നിയമം റദ്ദാക്കി. 

1914-ല്‍ നടന്ന കോണ്‍ക്ലെവില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തൊടെ തെരഞ്ഞെടുക്കപെട്ട ബനഡിക്റ്റ് പതിനഞ്ചാമന്‍ മാര്‍പാപ്പ തനിക്കുവേണ്ടി തന്നെ വോട്ട് ചെയ്തോ എന്നറിയുവാന്‍ രണ്ടാമതും അദ്ദേഹത്തിന്‍റെ വോട്ട് പരിശോധിച്ചു എന്നത് കോണ്‍ക്ലെവ് ചരിത്രത്തിലെ ഒരു അപൂര്‍വം സംഭവമായി ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി 1922-ല്‍  തെരഞ്ഞെടുക്കപ്പെട്ടപതിനൊന്നാം പയസ്സ് മാര്‍പാപ്പ,  കോണ്‍ക്ലെവ് കൂടുന്നതിനു മാര്‍പാപ്പയുടെ മരണം കഴിഞ്ഞ് പത്തു മുതല്‍ പതിനഞ്ചു വരെ ദിവസങ്ങള്‍ കാക്കണമെന്ന് നിയമം കൊണ്ടുവന്നു(വിദൂരത്തുള്ള കര്‍ദ്ദിനാള്‍മാര്‍ എത്തിച്ചേരുന്നത്തിനാണ് ഇപ്രകാരം നിയമം കൊണ്ട് വന്നത്). 

ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടെ ഭരണകാലഘട്ടത്താണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാള്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. തല്‍ഫലമായി സിസ്തോ അഞ്ചാമന്‍ മാര്‍പാപ്പ 1588-ല്‍  പ്രഖ്യാപിച്ച '70' എന്ന  ചരിത്രസംഖ്യയില്‍ മാറ്റം വന്നു.  ജോണ്‍ ഇരുപത്തിമൂന്നാമനു ശേഷം തെരഞ്ഞെടുക്കപ്പെട്ട പോള്‍ ആറാമന്‍ മാര്‍പാപ്പ, 1970-ല്‍ 'Ingravescentem Aetatem' എന്ന മൊത്തു പ്രോപ്രിയോയിലൂടെ എണ്‍പത് വയസ്സ് വരെയുള്ള കര്‍ദ്ദിനാള്‍മാര്‍ക്കേ കോണ്‍ക്ലെവില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ അനുവാദമുള്ളു എന്ന നിയമം കൊണ്ട് വന്നു. പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടക്കാന്‍ തുടങ്ങുന്ന(sede vacante) സമയമാണ് കര്‍ദ്ദിനാള്‍മാരുടെ പ്രായം തീരുമാനിക്കുന്നതിന്റെ മാനദണ്ഡം.ഉദാഹരണത്തിന് ഒരു കര്‍ദ്ദിനാള്‍ sede vacante തുടങ്ങി കഴിഞ്ഞു എണ്‍പത് വയസ്സ് തികയുകയാണെങ്കില്‍ കോണ്‍ക്ലെവില്‍ വോട്ട് രേഖപ്പെടുത്താം.  

യുദ്ധകാലഘട്ടത്തെ  മാര്‍പാപ്പാമാര്‍ എന്നും ഭയത്തോടെയും മുന്‍കരുതലോട് കൂടെയുമാണ് കണ്ടിരുന്നത്‌.  രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തില്‍, നാസികള്‍ തന്നെ തടവിലാക്കി കൊണ്ടുപോകുകയാണെങ്കില്‍ താന്‍ പിന്നെ മാര്‍പാപ്പ ആയിരിക്കില്ലെന്നും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കണമെന്നും കര്‍ദ്ദിനാള്‍സംഘത്തോട് പന്ത്രണ്ടാം പയസ്സ് മാര്‍പാപ്പ ആവശ്യപ്പെട്ടതു ഇതിനു ഒരു ഉദാഹരണമാണ്. 


ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, തന്റെ മുന്‍ഗാമികളായ മാര്‍പാപ്പാമാര്‍ (പയസ്സ് X, പയസ്സ് XI, പയസ്സ് XII, ജോണ്‍ XXIII, പോള്‍ VI) സഭയില്‍ പത്രോസിന്റെ പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് പുറപ്പെടുവിപ്പിച്ച ഡിക്രികളെ മാനിച്ചുകൊണ്ടും അവയിലെ ഭൂരിപക്ഷം നിയമങ്ങളെ ഉറപ്പിച്ചുകൊണ്ടും 'UNIVERSI DOMINICI GREGIS' എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷന്‍ 1996-ല്‍ പുറപ്പെടുവിപ്പിച്ചു. ഇതിലെ പ്രധാനപ്പെട്ട ഒരു കാര്യം, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സഭയില്‍ കോണ്‍ക്ലെവില്‍ നിലനിന്നിരുന്ന മൂന്നു തെരഞ്ഞെടുപ്പു രീതികളെ സൂക്ഷ്മമായി പഠിച്ചു എന്നതാണ്. 

  1. quasi ex inspiratione: കോണ്‍ക്ലെവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാര്‍ പരിശുദ്ധാത്മാവിനോടു പ്രാര്‍ത്തിച്ചശേഷം ഒരു പേര് പ്രഖ്യാപിക്കുന്നു, അതിനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു. 
  2. per comprimissum: കര്‍ദ്ദിനാള്‍സംഘം അവരുടെ ഇടയില്‍ നിന്ന് തന്നെ ഏകപക്ഷീയമായി പ്രതിനിധികളെ തെരഞ്ഞെടുത്ത്  മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനായി അവരെ നിയോഗിക്കുന്നു.  
  3. തങ്ങളുടെ വ്യക്തിപരമായ വോട്ട് കര്‍ദ്ദിനാള്‍മാര്‍ രേഖപ്പെടുത്തുന്നു. ഒരു വ്യക്തി തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഇത് തുടരുന്നു. 

ഈ പഠനത്തിന്റെ വെളിച്ചത്തില്‍ മൂന്നാമത്തേതിനെ ഏറ്റവും സുതാര്യമായി അദ്ദേഹം കണ്ടെത്തി അതിനെ സ്വീകരിച്ചു. ഇതിനെ സ്വീകരിക്കുവാനുള്ള പ്രധാനപ്പെട്ട 2 കാരണങ്ങള്‍: 

  • ഇതിലടങ്ങിയിരിക്കുന്ന തുറവി, വ്യക്തത, നേര്‍വഴി, ലാളിത്യം എന്നിവയാണ്. 
  • കര്‍ദ്ദിനാള്‍മാരുടെ ഫലപ്രദവും പര്യാപ്തവുമായ  പങ്കാളിത്തം. 

സിസ്റ്റൈന്‍ ചാപ്പലിലെ
പുകക്കുഴല്‍ 
മാര്‍പാപ്പയുടെ മരണശേഷം 15 ദിവസം എല്ലാവരും എത്താന്‍ കാക്കണമെന്നും എന്നാല്‍ 20 ദിവസം കഴിഞ്ഞാല്‍ കോണ്‍ക്ലെവുമായി മുന്നോട്ടു പോകണമെന്നും അത് വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ വച്ച് തന്നെ നടത്തണമെന്നുമുള്ള നിയമം കൊണ്ട് വന്നതും ഈ  കോണ്‍സ്ടിട്ടുഷനിലാണ്. മറ്റു പാപ്പാമാരും ഈ ചാപ്പലില്‍ കോണ്‍ക്ലെവ് കൂടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാലും സഭയുടെ ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ റോമിലും മറ്റു സ്ഥലങ്ങളിലും കോണ്‍ക്ലെവ് നടന്നിട്ടുണ്ട് എന്ന് മനസ്സിലാക്കം. അതിനു ഏറ്റവും നല്ല ഉദാഹരണമാണ് ഇറ്റലിയിലെ വിത്തെര്‍ബോയില്‍, 1271 -ല്‍ കര്‍ദ്ദിനാള്‍സംഘം നടത്തിയ സമ്മേളനം. 

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ 2007-ല്‍ തന്റെ മുന്‍ഗാമിയായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 'UNIVERSI DOMINICI GREGIS' എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷനിലെ എഴുപത്തിയഞ്ചാം നന്പറില്‍ 'De aliquibus mutationibus in normis de electione Romani Pontificis' എന്ന മോത്തു പ്രൊപ്രിയയിലൂടെ  ചെറിയ ഒരു മാറ്റം കൊണ്ട് വന്നു. കോണ്‍ക്ലെവില്‍ 34 തവണ രഹസ്യ ബാലറ്റ് എണ്ണിയിട്ടും മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ സാധിച്ചില്ലെങ്കില്‍  കര്‍ദ്ദിനാള്‍മാര്‍ക്ക് മറ്റു തെരഞ്ഞെടുപ്പു മാര്‍ഗ്ഗങ്ങള്‍ പരിഗണിക്കാനുള്ള അധികാരം ഇതുവഴി നല്കപെട്ടു.    

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തിന്  ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, അദ്ദേഹം വീണ്ടും  'UNIVERSI DOMINICI GREGIS' എന്ന അപ്പസ്തോലിക കോണ്‍സ്ടിട്ടുഷനില്‍ ഒരു മാറ്റം കൂടി കൊണ്ടുവന്നിരിക്കുന്നു. അതനുസരിച്ച് sede vacante ആയതിനുശേഷം കോണ്‍ക്ലെവ് കൂടാന്‍ പതിനഞ്ചു ദിവസം മുതല്‍ ഇരുപത് ദിവസം വരെ കാക്കണം എന്ന മുന്‍ നിയമത്തിനു മാറ്റം വരുത്തിയില്ലെങ്കിലും ഇതിനു മുന്‍പേ തന്നെ കോണ്‍ക്ലെവ് കൂടുവാനുള്ള തീരുമാനം എടുക്കുവാന്‍ കര്‍ദ്ദിനാള്‍മാര്‍ക്ക് അധികാരം അദ്ദേഹം നല്‌കി എന്നത് ശ്രദ്ധേയമാണ്. കോണ്‍ക്ലെവില്‍ പങ്കെടുക്കേണ്ട കര്‍ദ്ദിനാള്‍മാര്‍ എല്ലാവരും വത്തിക്കാനില്‍ എത്തിക്കഴിഞ്ഞാല്‍ ഇതനുസരിച്ച് കോണ്‍ക്ലെവിന്റെ തീയതി നിശ്ചയിക്കാവുന്നതാണ്. ഇത് ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിന്റെ അവസാന ദിവസങ്ങളില്‍  ലോകം ആകാംഷയോടെ കാത്തിരുന്ന ഒരു മാറ്റവുമാണ് 

കടപ്പാട്: 

press meeting of Ambrogio PiazzoniVatican library official. 

avvenire newspaper, Feb. 21 

www.newadvent.org  

Wednesday, February 13, 2013

'പരിശുദ്ധാത്മാവും' ലോകമാധ്യമങ്ങളും

റോമന്‍ ചരിത്രത്തിലെ മഹനീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെരുവീഥികളുടെ ചുവരുകളെല്ലാം ഇന്ന് വർണ്ണശബളമായിരിക്കുന്നു. ഇറ്റലിയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു പാർലമെൻറ് ഇലക്ഷന് ഒരുക്കമായുളള വിവിധ രാഷ്ട്രീയപാർട്ടികളുടെ ചുവരെഴുത്തുകളാണവ. ഇറ്റാലിയൻ മാധ്യമങ്ങളും ലോകമാധ്യമങ്ങളും ഇവിടുത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളും വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഫെബ്രുവരി മാസം പതിമൂന്നാം തീയതി, തിങ്കളാഴ്ച രാവിലെ സമയം 11:40, ഇറ്റാലിയൻ ഇലക്ഷൻ വാർത്തകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകജനതയെ അമ്പരിപ്പിച്ച ആ വാർത്ത വന്നുഃ ആഗോള കത്തോലിക്കാസഭയുടെ തലവനും റോം രൂപതയുടെ മെത്രാനുമായ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നു. അതിരമ്പുഴ പെരുന്നാളും ഏറ്റുമാനൂർ ക്ഷേത്രോത്സവവും അടുത്തടുത്ത് വന്നാൽ ഒരു ചിന്തിക്കടക്കാരന് എത്രമാത്രം സന്തോഷമായിരിക്കും. ഏകദേശം അതിനോട് ഉപമിക്കാം ഇപ്പോൾ മാധ്യമങ്ങൾക്കുളള സന്തോഷം. വാർത്തകൾക്ക് യാതൊരു പഞ്ഞവുമില്ല. ചുരുങ്ങിയ സമയത്തിനുളളിൽ വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ചത്വരം മാധ്യമപ്രവർത്തകരാൽ നിറഞ്ഞു, മാധ്യമങ്ങൾ വത്തിക്കാൻ വാർത്തകളാലും. അവർ ഇപ്പോഴും വളരെ തിരക്കിലാണ്. അവരുടെ ഈ വ്യഗ്രത പത്രധർമ്മത്തോടുളള ആത്മാർത്ഥതയോ അതോ ഒരു വിപണന തന്ത്രമോ?

മാധ്യമധര്‍മ്മത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളാണ് തെറ്റ് കൂടാതെ അറിയിക്കുക, ഉടനെ അറിയിക്കുക, ധാര്‍മ്മികതയും വിശ്വസ്തതയും കൈവിടാതെ അറിയിക്കുക എന്നിവ. പ്രമുഖ ലോകമാധ്യമങ്ങളും ഇറ്റാലിയന്‍ മാധ്യമങ്ങളെപ്പോലെ വളരെ പ്രാധാന്യത്തോടെ ബനഡിക്റ്റ് പാപ്പായുടെ രാജിവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കിയും ചിലത് മാറ്റിവച്ചും പാപ്പായുടെ രാജിവാര്‍ത്ത അവര്‍ ഇപ്പോഴും ആഘോഷിക്കുന്നു. വത്തിക്കാന്‍ സന്ദര്‍ശിക്കുവാന്‍  എത്തുന്ന വിദേശികളോടും ഇറ്റലിക്കാരോടും(ചിലര്‍ മാധ്യമങ്ങളില്‍ മുഖം കാണിക്കാനായ് മാത്രം എത്തുന്നവര്‍) അഭിമുഖം നടത്തി പാപ്പായുടെ രാജിവാര്‍ത്തയെപ്പറ്റി ലോകജനതയെ കൂടുതല്‍ ചിന്തിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കൂടാതെ ബനഡിക്റ്റ് പാപ്പായുടെ ജന്മനാടായ ജര്‍മ്മനിയിലെ മാര്‍ക്ട്ടിലേക്കു തങ്ങളുടെ പ്രതിനിധികളെ അയക്കാന്‍പോലും ചില മാധ്യമങ്ങള്‍ മറന്നില്ല എന്നതും വളരെ ശ്രദ്ധേയമാണ്.  

ചിലപ്പോള്‍ പരിശുദ്ധാത്മാവിന്റെ 'ജോലി' തന്നെ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നുവോ  എന്ന് സംശയം തോന്നിക്കുന്ന രീതിയിലുള്ള വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. കര്‍ദ്ദിനാള്‍മാരില്‍ പ്രമുഖരെ തെരഞ്ഞെടുക്കുന്നു, തമ്മില്‍ താരതമ്യം നടത്തുന്നു, അവരുടെ ഗുണദോഷങ്ങള്‍ കണ്ടുപിടിച്ചു എണ്ണിത്തിട്ടപ്പെടുത്തി അവതരിപ്പിക്കുന്നു എന്നുമാത്രമല്ല കോണ്‍ക്ലേവ് കൂടാതെ  തന്നെ വേണമെങ്കില്‍ മാര്‍പാപ്പയെ തെരഞ്ഞെടുത്തുകളയാം എന്ന് വരെ ചിന്തിക്കുന്ന മാധ്യമങ്ങള്‍ പോലും ഈ കൂട്ടത്തിലുണ്ട് എന്നതാണ് ദയനീയമായ കാര്യം.  ചില മാധ്യമങ്ങള്‍ തങ്ങളുടെ സ്വദേശത്തുനിന്നു ള്ള കര്‍ദ്ദിനാള്‍മാര്‍ക്കും തങ്ങളുടെ ആശയങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കുന്നതും ഈ ദിവസങ്ങളില്‍ പതിവായിരിക്കുന്നു.

ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗവാര്‍ത്ത പുറത്തുവന്നത് മുതല്‍ ലോകജനത ഒന്നടങ്കം അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തിലൂടെ തിരുസ്സഭക്ക് ലഭിച്ച ദാനങ്ങള്‍ക്ക് ദൈവത്തിനു നന്ദി പറയുകയും ചെയയുന്നു. കൂടാതെ ഏതാനും മാധ്യമങ്ങള്‍ ബനഡിക്റ്റ് മാര്‍പാപ്പയുടെ പേപ്പല്‍ കാലഘട്ടത്തെക്കുറിച്ച് ലോകജനതയെ ബോധ്യമുള്ള വരാക്കുന്ന രീതിയില്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നത് വളരെ ശ്രദ്ധേയമാണ്. എന്നിരിന്നാലും, ഏതാനും കുറച്ചു മാധ്യമങ്ങള്‍ അപ്പോഴും അദ്ദേഹത്തിന്‍റെ കുറവുകള്‍ കണ്ടെത്തുവാനുള്ള വ്യഗ്രതയിലായിരുന്നു. വത്തിക്കാനില്‍ കത്തോലിക്കാ സഭയുടെ ഔദ്യോഗിക വക്താവ് ഫാദര്‍ ലോന്പാര്‍ദി തിങ്കളാഴ്ച നടത്തിയ പ്രസ്സ് മീറ്റിങ്ങില്‍ പലപ്പോഴും ഇത് വളരെ വ്യക്തമായിരുന്നു. ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ഉന്നയിച്ച ചോദ്യങ്ങളില്‍ യാതൊരു ലോജിക്കും ഇല്ലായിരുന്നു എന്ന് മാത്രമല്ല ചിലപ്പോള്‍ ഉത്തരം കിട്ടിയ ചോദ്യങ്ങള്‍ വീണ്ടും  ആവര്‍ത്തിക്കുന്നതായും കാണപ്പെട്ടു. 


മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും ചെറുതാക്കി കാണിക്കുവാനുള്ള ഒന്നല്ല ഈ ലേഖനം. വര്‍ത്തമാന കാലഘട്ടത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വീകാര്യതയും സ്വാധീനവും മറക്കുന്നുമില്ല. കൂടാതെ ബനഡിക്റ്റ് മാര്‍പാപ്പയുടെ സ്ഥാനത്യാഗ വാര്‍ത്ത പുറത്തുവിടാന്‍ ഇറ്റലിയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ 'ആന്‍സ'യുടെ ലേഖകയായ ജൊവാന്ന കാണിച്ച ധൈര്യവും ആത്മാര്‍ത്ഥ തയും അഭിനന്ദാര്‍ഹമാണ്. ലത്തീന്‌ ഭാഷയില്‍ പുറത്തുവന്ന മാര്‍പാപ്പയുടെ സ്ഥാനത്യാഗപ്രഖ്യാപനം, മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും ആദ്യം മനസ്സിലാക്കിയതും മറ്റു മാധ്യമങ്ങള്‍ക്ക് നല്‍കിയതും ജോവാന്നയാണ്. 


മാധ്യമധര്‍മ്മം ശരിയായി നടത്തുന്നവര്‍ കുറഞ്ഞുവരുന്നു എന്നത് ഈ കാലഘട്ടം നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ്. ധാര്‍മ്മികമായും സത്യസന്ധമായും ഈ ധര്‍മ്മം ചെയ്യുന്നവര്‍ ഒരിക്കലും തിരുസ്സഭയിലെ പരിശുദ്ധാത്മാവിന്റെ 'ജോലി' സ്വയം ഏറ്റെടുക്കുവാന്‍ വ്യഗ്രത കാണിക്കില്ല. കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാള്‍മാരെ മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. സഭയിലെ ഓരോ വിശ്വാസിക്കും തങ്ങളുടെ സഭയിലെ 'രാജകുമാരന്മാര്‍' എന്ന് വിശേഷിക്കപ്പെടുന്ന കര്‍ദ്ദിനാള്‍മാരെക്കുറിച്ച് അറിയുവാന്‍ അവകാശമുണ്ട്‌. എന്നാല്‍ അവരുടെ കുറവുകളും ബലഹീനതകളും എടുത്തുകാട്ടി ഒരു മുന്‍വിധി നടത്തുന്നതും അത് നടത്തുവാന്‍ പ്രേരിപ്പിക്കുന്നതും അത്ര സ്വീകാര്യമല്ല. കൂടാതെ കത്തോലിക്കാസഭ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിനെ എന്നും വലിയ ആദരവോടെയാണ് കണ്ടുപോന്നിരുന്നത്‌  അത് ഇന്നും തുടരുന്നു. സെഹിയോന്‍ ഊട്ടുശാലയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെമേലും ശ്ലിഹന്മാരുടെമേലും  തീനാവുകളുടെ രൂപത്തില്‍ ആവസിച്ച പരിശുദ്ധാത്മാവ് തന്നെയാണ് കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിലും പ്രവര്‍ത്തിക്കുന്നത് എന്നതാണ് സത്യം. ആ ദിവ്യമായ സാന്നിധ്യം ആര്‍ക്കും നിഷേധിക്കാനാവില്ല കാരണം ഓരോ കാലഘട്ടത്തിലും അനുയോജ്യരായ മാര്‍പാപ്പമാരെ, ഇടയന്മാരെ ദൈവം തിരുസ്സഭക്കു നല്‍കിയിട്ടുണ്ട്, ഇനിയും നല്‍കും. 


Tuesday, February 12, 2013

ബനഡിക്റ്റ് പാപ്പയുടെ 'ഡയറി'


ഫെബ്രുവരി 11 - തിങ്കളാഴ്ച  
10:45  - വത്തിക്കാനില്‍ കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തിന്‍റെ  അവസാനം ബനഡിക്റ്റ്  മാര്‍പാപ്പ തന്‍റെ സ്ഥാനത്യാഗപ്രഖ്യാപനം നടത്തി. 

ഫെബ്രുവരി 13  - ബുധനാഴ്ച 

 10:00   വത്തിക്കാനിലെ പൗളോ സേസ്തോ ഓഡിറ്റോറിയത്തിലെ  പൊതുകൂടികാഴ്ചയില്‍  വിശ്വാസികളെ  അഭിസംബോധന ചെയ്ത് സംസാരിച്ചു. 
 17:00 - വിശുദ്ധ കുര്‍ബാനക്കും വിഭൂതി തിരുന്നാള്‍ തിരുകര്‍മ്മങ്ങള്‍ക്കും സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ കാര്‍മ്മികത്വം വഹിച്ചു

ഫെബ്രുവരി 14   - വ്യാഴാഴ്ച 

 10:00   പൗളോ സേസ്തോ ഓഡിറ്റോറിയത്തില്‍ റോം രൂപതയിലെ വൈദികരുടെ സമ്മേളനത്തില്‍ സന്ദേശം നല്‍കുകയും,  തന്‍റെ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. 

ഫെബ്രുവരി 16   - ശനിയാഴ്ച 

18:00 ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മോന്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 

ഫെബ്രുവരി 17 - ഞായറാഴ്ച 
 12:00 - സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്തു. ആഞ്ചെലൂസ് പ്രാര്‍ത്ഥന (ത്രികാല ജപം)  ചൊല്ലി. 


17:00 നോമ്പുകാലത്തിനോരുക്കമായുള്ള ധ്യാനത്തില്‍  (ഫെബ്രുവരി 17-23)  പ്രവേശിച്ചു. 

ധ്യാനഗുരു - കര്‍ദ്ദിനാള്‍ ജന്‌ഫ്രാങ്കൊ റവാസ്സി. 

ധ്യാനവിഷയം - സങ്കീര്‍ത്തന പ്രാര്‍ത്ഥനയിലെ  ദൈവികോന്മുഖതയും മനുഷ്യോന്മുഖതയും. 

ഫെബ്രുവരി 23  - ശനിയാഴ്ച

11:30 ഇറ്റാലിയന്‍ പ്രസിഡന്‍റു ജോര്‍ജോ നപ്പോളിത്താനോയുടെ സന്ദര്‍ശനം.  

ഫെബ്രുവരി 24  - ഞായറാഴ്ച 

 12:00  - ബനഡിക്റ്റ് മാര്‍പാപ്പ വിശ്വാസികളുമൊത്തു നടത്തുന്ന അവസാനത്തെ ആഞ്ചെലൂസ് പ്രാര്‍ത്ഥന (ത്രികാല ജപം).   

ഫെബ്രുവരി 25  - തിങ്കളാഴ്ച 
കൂരിയായിലെ കര്‍ദ്ദിനാള്‍മാരുമായുള്ള കൂടി കാഴ്ച. 

ഫെബ്രുവരി 27  - ബുധനാഴ്ച 
10:00 സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തുന്ന വിശ്വാസികളുമായി   നടത്തുന്ന അവസാനത്തെ പൊതുകൂടികാഴ്ച. 

ഫെബ്രുവരി 28 - 
വ്യാഴാഴ്ച 
11:00 -  വത്തിക്കാനിലെ സാലാ ക്ലെമന്റീനായില്‍  കര്‍ദ്ദിനാള്‍മാരുമായുള്ള ഔദ്യോഗിക കൂടി കാഴ്ച. 

17:00 - വത്തിക്കാനില്‍ നിന്നും അവധിക്കാല വസതിയായ ഗണ്ടോള്‍ഫോ ബംഗ്ലാവിലേക്ക് ഹെലികോപ്ടര്‍ മാര്‍ഗ്ഗം പോകും. 


20:00 - ഈ സമയം മുതല്‍ പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുന്നതായി ഔദ്യോഗികമായി അറിയപ്പെടും.  


(കടപ്പാട്: avvenire പത്രം, ഫെബ്രുവരി 17 , 2013)

വീവാ ഇല്‍ പാപ്പ..........വീവാ ഇല്‍ പാപ്പ..........

വീവാ ഇല്‍ പാപ്പ..........വീവാ ഇല്‍ പാപ്പ..........

കത്തോലിക്കാസഭയില്‍ സ്ഥാനത്യാഗം ചെയ്ത മാര്‍പാപ്പാമാര്‍






ബെനഡിക്റ്റ് പാപ്പയുടെ സ്ഥാനത്യാഗം, ലോകമറിഞ്ഞത് എങ്ങനെ?


റോം (11 ഫെബ്രുവരി  2013): ഇറ്റലിയുടെ തലസ്ഥാനനഗരമായ റോമില്‍ തിങ്കളായ്ച്ച രാവിലെ എല്ലാം സാധാരണ ഗതിയിലയിരുന്നു. മോശം കാലാവസ്ഥ ഒഴിച്ചാല്‍ ബാക്കിയെല്ലാം തികച്ചും ശാന്തം. മോശം കാലാവസ്ത മൂലം വത്തിക്കാനില്‍ റ്റൂരിസ്റ്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് കാണാമായിരുന്നു.  സമയം 11.30: വത്തിക്കാനില്‍  പതിവ് പോലെ ഓരാ മേഡിയ (മധ്യാഹ്ന പ്രാര്‍ത്ഥന) പ്രാര്‍ഥനയിലും  കര്‍ദ്ദിനാള്‍മാരുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ ബനഡിക്റ്റ് പാപ്പ എത്തുന്നു. സമ്മേളനത്തിന്റെ അവസാനം  ലത്തീന്‌ ഭാഷയില്‍ എഴുതി തയ്‌യാറാക്കിയ  സന്ദേശം പാപ്പ വായിക്കുന്നു. അനാരോഗ്യം മൂലം വിരമിക്കുകയാണെന്ന തന്റെ തിരുമാനം കര്‍ദ്ദിനാള്‍മാരെ അറിയിക്കുന്നു. ഇവിടെയാണ്‌ ലോകത്തെ അന്പരപ്പിച്ച വാര്‍ത്ത വത്തിക്കാന്‍ മതില്‍കെട്ടിന്‍റെ പുറത്തുവരുന്നത്‌. ഇത് ലോകമാധ്യമങ്ങളെ ആദ്യമേ അറിയിച്ചത് ഇറ്റലിയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ ആന്‍സയുടെ റിപ്പോര്‍ട്ടര്‍ ജൊവാന്നയാണ്.